ലക്ഷദ്വീപിൽ തൊഴിലാളികളെ പിരിച്ചുവിടലിൽ സാമ്പത്തിക ഉപരോധം
ലക്ഷദ്വീപ്: പഞ്ചായത്ത് വകുപ്പിന് കീഴിൽ SBM പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കാഷ്വൽ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ഉത്തരവ് ലക്ഷദ്വീപിലെ സാധാരണ കുടുംബങ്ങളുടെ വരുമാന മാർഗങ്ങൾ അടച്ചുപൂട്ടാനുള്ള ക്രമബദ്ധമായ നീക്കമാണെന്ന് ആരോപിക്കുന്നു. ഭരണകൂടം "ഭരണ കാര്യക്ഷമത"യുടെയും "പൊതുതാൽപര്യം" എന്ന പേരിലായിരുന്നു ഈ നടപടികൾ നടപ്പാക്കുന്നത്, എന്നാൽ ഈ നടപടി മനുഷ്യാവകാശപരമായും സാമൂഹികമായും അംഗീകരിക്കാനാകാത്തതാണെന്ന് തൊഴിലാളി സംഘടനകളും ജനപ്രതിനിധികളും പറയുന്നു.
തൊഴിലാളികളെ പിരിച്ചുവിടുന്നതിന് "മറ്റ് സ്റ്റാഫ് ലഭ്യമാണ്" എന്ന കാരണമാണ് നൽകിയിട്ടുള്ളത്. "Further engagement shall remain stopped until further orders" എന്ന വാക്കുകൾ ഇതിന് ഭാവിയിലേക്കുള്ള നിയമന സാധ്യതകളും അടച്ചുപൂട്ടുന്ന സാമ്പത്തിക നിയന്ത്രണ നയമാണെന്ന് വ്യക്തമാക്കുന്നു. ഇതിനുമുമ്പും ദ്വീപിൽ ജോലി നഷ്ടപ്പെടലുകളും കരാർ റദ്ദാക്കലുകളും നടന്നിട്ടുള്ളതാണ്. തൊഴിലില്ലായ്മ ദ്വീപിലെ യുവാക്കളെയും കുടുംബങ്ങളെയും സാമ്പത്തികമായി തളർത്തുന്നതായി ജനങ്ങൾ കാണുന്നു.